സന്ധ്യക്ക് പതിവുള്ള കലഹത്തിനിടെ അവള്‍ പറഞ്ഞു.
''മടുത്തൂ എനിക്ക് നിങ്ങളോടൊത്തുള്ള ജീവിതം............'' മുറ്റത്തെ ഇരുട്ടിലേക്കോടിയിറങ്ങി,ഒരു വലിയ കല്ല് കിണറ്റിലേക്ക് മറിച്ചിട്ട്, കിണറോരം മറഞ്ഞ് അവൾ ഇരുന്നു .
അയാളെ ഒന്ന് പേടിപ്പിക്കണമെന്നേ അവൾ നിനച്ചിരുന്നുള്ളൂ.
''മക്കള് കരയല്ലേ.........ഇനിയിപ്പോ നാളെ നേരം വെളുത്ത് ,പോലീസും മെഡിക്കല്‍ കോളേജും പോസ്റ്റ് മോര്‍ട്ടവും എല്ലാം കൂടി കെട്ടിയെടുക്കാന്‍ ഒരു പാടു വൈകും........''
''ഫാസ്റ്റ് ഫുഡില്‍ നിന്നും വല്ലതും വാങ്ങിക്കഴിച്ചിട്ട് തല്‍ ക്കാലം നമുക്ക് സുഖമായി ഉറങ്ങാം..................''
അയാൾ നിന്നു ചിരിച്ചു .
മുറ്റത്തെ ഇരുട്ടില്‍, ശ്വാസം നിലച്ചു പോയി അവള്‍ക്ക് .............