ജാലകം

Sunday, November 20, 2011

കലിയന്‍

ഒരു മഴ നേരത്ത് നഗരത്തിലെ ഫ്ലാറ്റിന്‍റെ സ്വാസ്ഥ്യം നുകര്‍ന്നിരിക്കുന്ന അയാളോട് മകന്‍ പറഞ്ഞു..
''അച്ഛാ,അച്ഛനൊരു കഥ പറ...''
ജാലകക്കാഴ്ചയിലെ കറുത്തിരുണ്ട ആകാശം നോക്കിയിരിക്കവേ,ഉള്ളില്‍ ഒരു കഥ കനത്തു വരുന്നത് അയാള്‍ അറിഞ്ഞു......
ഇപ്പോള്‍ അങ്ങ് ദൂരെ,പുഴയോരത്തെ തറവാട്ടു  മുറ്റത്തു കര്‍ക്കിടകപ്പേമാരി തകര്‍ത്ത് പെയ്യുന്നത് പച്ചച്ചതഴപ്പായ് അയാള്‍ക്ക്‌ മുന്‍പില്‍........
അയാള്‍ കഥ പറഞ്ഞു തുടങ്ങി.........
''കലിയാ കലിയാ കൂയ് കൂയ്......ചക്കയും മാങ്ങയും കൂയ് കൂയ്...''
''അങ്ങനെ പറഞ്ഞാല്‍ ചക്കയും മാങ്ങയും കിട്ട്വോ....''വാക്കുകളില്‍ സംശയം 
നിറച്ചു കൊണ്ട് മകന്‍.....
''അതിലെന്തു സംശയം.....''ഉത്സാഹത്തോടെ അയാള്‍  പഴയ അഞ്ചു വയസ്സുകാരന്‍ കുട്ടിയായി.
മകനാവട്ടെ,ഉണ്ടക്കണ്ണുകളില്‍ കുസിര്‍തിത്തിരി  കത്തിച്ചു കൊണ്ട് പുറത്തു ആര്‍ത്തു പെയ്യുന്ന കര്‍ക്കിടക പ്പേമാരിയിലേക്ക് തന്‍റെ ആവശ്യമെറിഞ്ഞു.
''കലിയാ കലിയാ കൂയ് ,
കൂയ് .....കെ എഫ് സിയും ,കൊക്കോ കോളയും കൂയ് ....കൂയ് ..........!